രണ്ട് വിഷുചിത്രങ്ങൾ.. ഗാങ്ങ്‌സ്റ്ററും 7ത് ഡേയും - റിവ്യൂ - Gangster and Seventh day - Malayalam movie Review

എല്ലാവർക്കും എന്റെ വിഷു ആശംസകൾ.

രണ്ട് വിഷുചിത്രങ്ങൾ കണ്ടു. ഗാങ്ങ്‌സ്റ്ററും 7ത് ഡേയും. കുറേ റിവ്യൂസ് വന്നത് കൊണ്ട് .Story part ഒഴിവാക്കുന്നു.

Gangster

അവലോസുണ്ട. പേരു കേട്ടാൽ എന്തോ ഭയങ്കര ഉണ്ടയാണെന്നു തോന്നൂം, പക്ഷേ അത്രയൊന്നും ഭയങ്കരമല്ലാത്ത ഒരു ഉണ്ടയാണ് 'ഗാങ്ങ്‌സ്റ്റർ' എന്ന ഈ ബിഗ് ഹൈപ്പ് ഉണ്ട.

രണ്ട് മണിക്കൂർ ത്രില്ലടിക്കാം എന്നു കരുതി കയറിയതാണ്. പക്ഷേ അധികം ത്രില്ലടിക്കാൻ കഴിഞ്ഞില്ല, ഇപ്പോ ത്രില്ലടിപ്പിക്കും, ഇപ്പോ ത്രില്ലടിപ്പിക്കും എന്നു കരുതി പടം തീരുന്നതു വരെ കാത്തിരുന്നു, പക്ഷേ അതുണ്ടായില്ല.

ഗാങ്ങ്‌സ്റ്ററിന്റെ ഹിസ്റ്ററി പറയാൻ കാർട്ടൂൺ. കാർട്ടൂണിനോടു എനിക്കു വലിയ വിരോധമൊന്നുമില്ല, നല്ല കാർട്ടൂണുകളാണെങ്ങിൽ ഇഷ്ടവും ആണ്, ടോം ആൻഡ് ജെറി് പോലെ. പക്ഷേ ഈ കാർട്ടൂൺ കണാൻ ഒരു സുഖവുമില്ല. കാർട്ടൂൺ മേക്കിങ്ങ് ശരിയല്ലാത്തതാണ് കാരണം. ഒരു മികച്ച കാർട്ടൂണിസ്റ്റ് (അല്ലെങ്കിൽ കാർട്ടൂൺ മേക്കർ) ആണ് ചൈയ്തതെങ്കിൽ ആ  part ഭംഗിയായേനെ.

കഞ്ജാവടിയൻ തടിയൻ വില്ലനും മമ്മൂട്ടിയും തമ്മിലുള്ള ഫൈറ്റ് ആണ് കഥ. പുതുമയോടെ എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പുതുമ വേവാത്ത പരുവത്തിൽ വിളമ്പി.

ഒരു  realistic സ്‌റ്റൈൽ മൂവി ആണ്.  Fiction നെക്കാളും  reality സ്‌റ്റൈലിൽ ആണ് എടുത്തിട്ടുള്ളത്. അതു കൊണ്ടാണ് പല റിവ്യൂകളും 'ആർട്ട് മൂവി' എന്നു പറഞ്ഞത്. പക്ഷേ രണ്ട് കാര്യങ്ങളിൽ ഈ ചിത്രം പരാജയപ്പെട്ടു. 1) ആർട്ട് മൂവി എന്ന നിലയിൽ എത്താനുള്ള 'ആർട്ട്' ഇതിലില്ല. ആഷിക്ക് അബുവിനു ചിലപ്പോൾ സംവിധായകൻ എന്ന നിലയിൽ മികവ് ഉണ്ടായിരിക്കും, പക്ഷേ അമൽ നീരദിന്റെ  visual artistic sense ആഷിക്ക് അബുവിനു ഇല്ല. ഈ പടത്തിന് ഈ സെൻസ് അത്യാവശ്യമായിരുന്നു. 2) ഒരു മാസ്സ് ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ഈ പടം പരാജയപ്പെട്ടു.

എന്നാലും ചില ഗുണങ്ങളൊക്കെ ഈ ചിത്രതിനു ഉണ്ട്, അതിലൊന്ന് മാസ്സ് ഇലെമെന്റ്‌സ് കുത്തിക്കേറ്റാൻ തീരെ ശ്രമിചില്ല എന്നതാണ്. കൊമേർഷ്യൽ വിജയം എന്ന ലക്ഷ്യം തീരെ ശ്രദ്ധിക്കാതെ കഥയോട് 100% സത്യസന്ധത പുലർത്തി നല്ല സിനിമയെടുക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പരിധിയിൽ കൂടുതൽ മികവ് ഒരു ഘടകത്തിലും കൊണ്ടു വരാൻ കഴിഞ്ഞില്ല. ചുരുക്കിപറഞ്ഞാൽ ഒരു മികച്ച ചിത്രം (Postmodern movie) ഉദ്ദേശിച്ചു, പക്ഷെ ഒരു ശരാശരി ചിത്രമായിപ്പോയി.

Rating: 2.65/5
Verdict: Avg, maybe a hit due to hype and vacation season.

7th Day

ഒരു നല്ല ത്രില്ലർ ആണ് 7ത് ഡേ. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരു darkness theme ഇൽ ആണ് എടുത്തിരിക്കുന്നത്. ഫസ്റ്റ് ഹാഫ് ക്യാമറ എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല. സെക്കന്റ് ഹാഫ് കൊള്ളാം, darkness theme നോട് ചേരുന്ന sequences ആണ്. ഈ തിരകഥ ആര് സിനിമ ആക്കിയാലും വിജയിക്കും.

പ്രിഥ്വിരാജ് സ്ഥിരം ശൈലിയിൽ നന്നായി അഭിനയിച്ചു. പ്രിഥ്വിരാജിന്റെ ആക്റ്റിംഗ് സ്‌റ്റൈലിനു ചേരുന്ന ഒരു  precision ഈ തിരകഥക്കുണ്ട്.

ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്ന ചിത്രമാണ് 7ത് ഡേ. ആസ്വദിക്കാൻ പറ്റും. നിരാശപെടുത്തില്ല.

Rating: 3/5
Verdict: Hit.

എന്റെ റിവ്യൂകൾക്കു താൽക്കാലിക വിട.

എന്റെ ജീവിതം കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്കു നീങ്ങിയതിനാൽ ഇനി അധികം റിവ്വ്യൂസ് ഇടാൻ സാധിക്കില്ല. എന്നാലും പറ്റുമെങ്കിൽ ഞാൻ റിവ്വ്യൂ ഇടും. പക്ഷേ ഇതുവരെ ഇട്ടതു പോലെ എല്ലാ ആഴ്ചയിലും ഇടാൻ സാധിക്കില്ല.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഡേനൈറ്റ് ഗെയിം റിവ്യു - Day and Night Game Review

On Story

ഒരു ദിവസം ഒരു ഫ്രണ്ട്ിന്റെ വിളി പ്രകാരം ടൗണിൽ എത്തുന്ന നായകൻ, ടൗണിൽ വച്ചു ബാഗ് മാറിപ്പോയതു കാരണം ഒരു പെണ്ണിനെ പരിചയപ്പെടാൻ ഇടയാവുന്നു, പെണ്ണു മുഖേന ജോലി കിട്ടുന്നു. പെണ്ണുമായി പ്രേമത്തിലാവുന്നു, നായകൻ ടൗണിൽ എത്തിപ്പെടാനുണ്ടായ കാരണം എന്താ? അച്ചൻ!. അച്ചനെ കണ്ടുപിടിക്കാനായി നാട്ടിൽ നിന്നു പുറപ്പെട്ടതാണു നായകൻ, എന്തിനാണു അച്ചനെ കണ്ടുപിടിക്കുന്നത്?

അനിയത്തിയുടെ കല്യാണത്തിനു മാറി ജീവിക്കുന്ന അച്ചനെ വിളിക്കണം എന്നു നായകനോട് അമ്മ പറയുന്നു, കുടുംബത്തെ മറന്നു ജീവിക്കുന്ന അച്ചനെ നായകനു ഇഷ്ടമല്ലെങ്ങിലും അച്ചനെ നായകൻ കല്യാണതിനു ക്ഷണിക്കുന്നു. കുടുംബം അച്ചനുമായി ഒരുമിക്കുന്നതിന്റെ സാഹചര്യം ഉണ്ടാവുന്നു. കല്യാണം ഉറപ്പിക്കുന്ന വേളയിൽ ചെക്കന്റെ വീട്ടുകാർ ചോദിക്കാതെ തന്നെ അച്ചൻ വലിയ സ്ര്തീധനം വാഗ്ദാനം ചെയ്യുന്നു. ഭാര്യയോടും മക്കളോടും ചെയ്ത തെറ്റിനു ഒരു പശ്ചാത്താപമെന്ന നിലക്കാണ് നായകനും അവന്റെ അമ്മയും ഇതിനെ കാണുന്നത്, പക്ഷേ വിവാഹത്തിന്റെ വേളയിൽ അച്ചൻ കാശ് ശരിയായില്ല എന്നു പറയുന്നു, സ്ര്തീധനം കൊടുക്കണമെങ്ങിൽ വീട് വിൽക്കേണ്ടി വരും എന്നു പറയുന്നു, വീട് വിൽക്കുന്നു. വീടിന് അഡ്വാൻസ് വാങ്ങിയ 15 ലക്ഷവും കൊണ്ട് അച്ചൻ മുങ്ങുന്നു. ഇങ്ങനെ പണം കൊണ്ട് മുങ്ങിയ അച്ചനെ കണ്ടുപിടിക്കാനാണു നായകൻ ടൗണിൽ എത്തുന്നത്.

ടൗണിൽ ഒരു വിധം  settled ആയി അനുജത്തിയെ കെട്ടിക്കാനുള്ള പണം ശരിയായി എന്ന നിലയിൽ നായകൻ എത്തുന്നു. പക്ഷെ ഈ ഘട്ടത്തിൽ വലിയ ഒരു ചതി നായകൻ തിരിച്ചറിയുന്നു. തന്നെ പ്രേമിച്ച പെണ്ണും ജോലി തന്ന ബോസും തന്നെ അവരുടെ തട്ടിപ്പിനുള്ള കരുവാക്കിയെന്നു നായകൻ മനസ്സിലാക്കുന്നു.

ഇങ്ങനെയൊക്കെയാണു കഥ..

Opinion

ഒരു ലക്ഷണമുള്ള സിനിമാക്കഥയാണ്. ഒരു എന്റെർറ്റൈനർ ആക്കാനുള്ള സ്‌കോപ്പ് ഒക്കെ കഥയിലുണ്ടായിരുന്നു. തിരക്കഥയിലും സംവിധാനത്തിലും ഒരു പരിചയക്കുറവ് നമുക്ക് ഫീൽ ചെയ്യുമെങ്ങിലും ഒരു വിധം മോശമല്ലാതെ തന്നെ എടുത്തിട്ടുണ്ട്.

സെക്കന്റ് ഹാഫിൽ കുറച്ചു ഇഴച്ചിൽ ഉണ്ടായിരുന്നു. കഥയുടെ കണ്ണികൾ കൂട്ടി യോജിപ്പിക്കുന്നതിലൊ അല്ലെങ്ങിൽ ചില കണ്ണികളുടെ ധൈർഘ്യത്തിലോ ചില പാളിച്ചകൾ ഉള്ളതായി തോന്നി. സെക്കന്റ് ഹാഫിൽ ചിലപ്പോഴൊക്കെ പ്രേക്ഷകനു സിനിമയുടെ ഒഴുക്കു നഷ്ടപ്പെടുന്നു...

മക്ബൂൽ സൽമാനു തിളങ്ങാൻ പറ്റിയ ഒരു കഥാപാത്രം ആണ് കിട്ടിയത്. മക്ബൂൽ കഥയുടെ മൂഡിനു ചേരുന്ന രൂപത്തിൽ അഭിനയിച്ചിട്ടുമുണ്ട്, പക്ഷെ മക്ബൂൽ ആക്റ്റർ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടാനുണ്ട്. മെച്ചപ്പെടുമോ? കണ്ടറിയണം. ഈ നിലയിൽ B-Grade ചിത്രങ്ങളിലെ നായകനവാനുള്ള യോഗ്യതയേ മക്ബൂലിനു ഉള്ളൂ.

ഭഗത് മാനുവൽ തന്റെ റോൾ വളരെ പക്വതയോടെ കൈകാര്യം ചെയ്തു. ഒരു മികച്ച അഭിനേതാവാണ് ഭഗത് മാനുവൽ. രൂപം അങ്ങനെയയതു കൊണ്ട് ഒരു പക്ഷെ നായകനാവാൻ കഴിയില്ലെങ്ങിലും പക്വതയുള്ള സ്വഭാവ കഥാപാത്രങ്ങൾ നല്ല രീതിയിൽ ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.  

അർച്ചന കവി മോശമാക്കിയില്ല, ശിവാജി ഗുരുവായൂർ അച്ചന്റെ വേഷം മികച്ചതാക്കി. പോലിസുകാരനായി വന്ന ആൾ ഒരു Miss-cast ആയിട്ടു തോന്നി, ഓവറാക്കി ബോറാക്കി. മറ്റുള്ളവർ നന്നായി.

കണ്ണൂരിലാണ് പടം shoot ചെയ്തത്... ദൈവമേ, കണ്ണുരിനു ഇത്ര സൗന്ദര്യമോ? നല്ല രീതിയിൽ കണ്ണൂരിന്റെ  Beauty spots കാണിക്കാൻ സിനിമക്കായി.. പയ്യാമ്പലം, ബേബി ബീച്ച്, ഗസ്റ്റ് ഹൗസ് ബീച്ച് എന്നിങ്ങനെയുള്ള എന്റെ  Favourite സ്ഥലങ്ങളെല്ലാം നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്..

പോരായ്മകളുണ്ടെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന വിനോദ ചിത്രമാണ്  Day Night Game. പകിട സ്‌റ്റൈലിൽ ഉള്ള സിനിമയാണ്. പക്ഷെ എനിക്കു ഇതാണ് പകിടയെക്കാൾ ഇഷ്ടമായത്.

Rating: 2.6/5
BO Verdict: Avg.

പ്രൈസ് ദ ലോർഡ് - ഒരു കഥയുള്ള സിനിമ. - Praise the lord Malayalam Movie Review

സഞ്ജയ് മഞ്‌ജ്രേക്കറെ ഒരിക്കൽ ഒരു കമന്റേറ്റർ കളിയാക്കി. ഈ 20-20 ലെ ബാറ്റിങ്ങിന്റെ സ്പീടും സഞ്ജയ് മഞ്‌ജ്രേക്കർ കളിച്ച കളിയുടെ ബാറ്റിംഗ് സ്പീടും വച്ചാണു കളിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 ബാളിൽ നിന്നാണല്ലോ 20 റൺസ് എടുക്കുന്നത്. സഞ്ജയ് മഞ്‌ജ്രേക്കർ അതിനു ഒരു സൂപ്പർ മറുപടി അപ്പോൾ തന്നെ കൊടുത്തു. സഞ്ജയ് മഞ്‌ജ്രേക്കർ പറഞ്ഞു, മൈക്കൽ ജാക്ക്‌സന്റെ വേഗതയുള്ള പോപ്പ് സംഗീതം കേൾക്കുന്നതും പണ്ടിറ്റ് ജസ്‌രാജിന്റെ സ്ലോ മ്യൂസിക് കേൾക്കുന്നതും തമ്മിൽ വത്യാസമുണ്ട്. അതു രണ്ടും ആസ്വദിക്കാൻ പറ്റും. പക്ഷേ ജസ്‌രാജിന്റെ മ്യൂസിക്  പോലെയല്ല ജാക്ക്‌സന്റെ മ്യൂസിക്. എന്റെ ക്രിക്കറ്റ് ജസ്‌രാജിന്റെ മ്യൂസിക് പൊലെയാണ് എന്ന്.

പ്രൈസ് ദ ലോർഡ് ഒരു സ്ലൊ മൂവീ ആണ്. ചിലപ്പോൾ എന്നല്ല മിക്കപ്പോഴും ബോറടിക്കും, പക്ഷേ ഇതിനൊരു കഥയുണ്ട്. പല ഫാസ്റ്റ് വാണിജ്യ ചിത്രങ്ങൾക്കും ഒരു നല്ല കഥയുണ്ടാവാറില്ല. കഥയുണ്ടെങ്കിൽ തന്നെ    Heroism പൊലിപ്പിച്ചു കാണിക്കാനോ അല്ലെങ്ങിൽ വിനോദ ഘടകങ്ങൾ  കുത്തിക്കേറ്റാനോ വേണ്ടി മാത്രമുള്ള കഥയായിരിക്കും. അല്ലെങ്ങിൽ മംഗളം വാരികയിൽ കാണുന്ന പോലെയുള്ള അതിവൈകാരികമായ കഥയായിരിക്കും. പക്ഷേ പ്രൈസ് ദ ലോർഡിന്റെ കഥ അങ്ങനെയല്ല. ഒരു സുന്ദരമായ കഥയാണ് പ്രൈസ് ദ ലോർഡ് പറയുന്നത്.

On Story

പ്രൈസ് ദ ലോർഡ് (ദൈവത്തിനു സ്തുതി) ഒരു Anti-thesis ആണ്. സാധാരണ സമൂഹത്തിൽ എങ്ങനെയാണ് ദൈവത്തെ സ്തുതിക്കേണ്ടത് എന്നതിനു ചില മാനദണ്ടങ്ങളുണ്ട്. അതു ചെറുപ്പകാലത്തിലേ നമ്മുടെ മനസ്സിൽ മതവും സമൂഹവും കുത്തിവെച്ചതാണ്. പ്രത്യെകിച്ച് ഇസ്ലാം മതത്തിലും ക്രിസ്ത്യൻ മതത്തിലും ഒട്ടു മിക്ക കാര്യങ്ങളും പാപമാണ് എന്നാണ് പഠിപ്പിക്കപെടുന്നത്. ദൈവവിചാരമുള്ള ആൾ എന്നു പറഞ്ഞാൽ ജീവിതത്തിന്റെ ഒരു സൗഭാഗ്യവും ആസ്വദിക്കാതെ ഒരു 'പാവത്താൻ' ആയി ആഗ്രഹങ്ങൾ മൂടിവച്ചു പള്ളിയിൽ പോയി 'പ്രൈസ് ദ ലോർഡ്' പറഞ്ഞു ജീവിക്കുന്നവൻ എന്നാണ് ഒരു വലിയ വിഭാഗം കരുതുന്നത്. ആഗ്രഹങ്ങൾ പാപമാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിൽ എങ്ങനെയോ ഉണ്ടയിട്ടുണ്ട്, അതിനെ പൊളിക്കുന്ന ഒരു 'Anti-thesis' ആണു 'പ്രൈസ് ദ ലോർഡ്'.

വീട്ടിൽ ചാരുകസേരയിൽ അലക്കിത്തേച്ച ജുബ്ബയും ഇട്ടു തറവാട്ടു മഹിമ പറഞ്ഞിരിക്കുന്ന ഒരു പണക്കാരൻ പ്ലാന്റർ ആണ് നായകൻ പാലാക്കാരൻ ജോയ് (Mammooty), അപ്പൻ പിശുക്കി ഉണ്ടാക്കിയത് നിലനിർത്തുക എന്നതാണ് ജോലി, വേറെ പരിപാടികളൊന്നും ഇല്ല, ഭാര്യയുമൊത്തു ബോറടിയാണെങ്ങിലും അലട്ടില്ലാത്ത സുഖജീവിതം, രണ്ട് ഫ്രണ്ട്‌സ് ഉണ്ട്. ഒന്നു സണ്ണി (Mukesh) ആണ്, പബ്ലിക് പ്രോസിക്യൂട്ടർ ആവാൻ നടക്കുന്ന ഒരു വക്കീൽ, പിന്നൊന്നു ഒരു പൊലീസുകാരനാണ്.

ഇങ്ങനെ ഇവർ ഒരു മാതിരി ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോൾ സണ്ണി വഴി ജോയിക്കു ഒരു പണി കിട്ടുന്നു. പണി എന്നു പറഞ്ഞാൽ കുറച്ചു സുഖമുള്ള പണിയാണു കെട്ടോ, ഒരു കാമുകീകാമുകന്മാരെ ഒന്നു ഒളിപ്പിക്കണം, അതും രണ്ട് ദിവസത്തേക്ക്, കാമുക-യോഗം തനിക്കു ലഭിക്കാതെ പോയ ഒരു സൗഭാഗ്യമായത് കൊണ്ട് ജോയിക്കു സംഗതിയിൽ ഒരു ഹരം തോന്നുന്നു. ജോയ് മുമ്പ് പണിക്കാരത്തികളെയൊക്കെ വലയിട്ടിട്ടുണ്ടെങ്ങിലും ഒരു ലക്ഷണമുള്ള പ്രേമം ജോയിക്കു കിട്ടിയിട്ടില്ല. ആതു കൊണ്ടൊക്കെ ജോയിക്കു ഇതിൽ ഒരു ഹരം തോന്നുന്നു.

പക്ഷേ വരുന്ന കാമുകീകാമുകന്മാരോ? രണ്ട് അവതാര സംഭവങ്ങൾ ആണു ഇപ്പറഞ്ഞ കാമുകീ കാമുകന്മാർ. രണ്ടും ഒന്നാന്തരം വട്ട് കേസ്. ഇവർ മിന്നാമിനുങ്ങുകളെയൊക്കെ പിടിച്ചു തങ്ങളുടെ വട്ടു ലോകത്തിൽ വട്ട് ആസ്വദിക്കുന്നു. ഇതൊക്കെ കണ്ട് ജോയിക്കു മൊത്തതിൽ ഹരം പിടിക്കുന്നു.

പക്ഷെ ഹൃദയം തുറന്നു വച്ചു ധ്യാനനിമിഷത്തിൽ വിവാഹത്തിനായുള്ള ദൈവവിളിക്കു കാത്ത് നിൽക്കുകയാണ് ഈ കാമുകീ കാമുകന്മാർ എന്നു ജോയി അറിയുന്നില്ല. ജോയ് ഇവർക്കു വേണ്ടി പോരാടുന്നു. പക്ഷേ ഇവർക്കു ദൈവവിളി വരുന്നില്ല. കാമുകനാണെങ്ങിൽ ധൈര്യം ചോർന്നു അപ്പന്റെ അടുത്തു പോയാൽ മതി എന്ന അവസ്ഥയിൽ എത്തുന്നു. പെണ്ണിനു തന്റെ കൂടെ ക്ലബ്ബിൽ ഡാൻസ് കളിക്കുന്ന ലവനോടാണു പ്രേമം എന്നു തിരിച്ചറിയുന്നു. അവസാനം ശശി ആയ ജോയ് തന്റെ മുന്നിൽ കിട്ടിയ സൗഭാഗ്യം വേണ്ടെന്നു വച്ച മണ്ണുണ്ണിയായ കാമുകനോട് പ്രേമത്തെകുറിച്ചും ജീവിതത്തെക്കുറിച്ചും രണ്ട് ഡയലോഗ് അടിക്കുന്നു. ഈ ഡയലോഗ് ആണു സിനിമയുടെ Highlight.

ഇങ്ങനെയൊക്കെയാണ് കഥ.

Opinion

ഇത്രയും Funny ആയിട്ടുള്ള കാമുകീകാമുകന്മാരെ ഇതിനു മുമ്പ് കണ്ടിട്ടില്ല. അതിന്റെ കൂടെ ഒരു വിവരമില്ലാത്ത ജോയിയും, പിന്നെ നമ്മുടെ നാട്ടിൽ സ്ഥിരം കാണാറുള്ള കുറേ കഥാപാത്രങ്ങൾ, ഒരു സൂപ്പർ കോമഡി സിനിമക്കുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു. പക്ഷേ കോമഡി എടുത്തതു അത്ര ശക്തമായില്ല. കുറച്ചു കൂടെ നന്നാക്കാമായിരുന്നു. സിദ്ദിക്ക്.-ലാലോ സത്യൻ അന്തിക്കാടൊ ചെയ്തിരുന്നെങ്ങിൽ Comedy മെച്ചപ്പെട്ടേനെ.

സിനിമയുടെ ആദ്യഭാഗങ്ങളൊക്കെ ഒരു അവാർഡ് ലൈനിൽ ആയിരുന്നു. ഒരു ഇഴച്ചിൽ അനുഭവപ്പെട്ടു. സക്കറിയയുടെ കഥ അങ്ങനെയായത് കൊണ്ടാവാം.

എല്ലാവരും നന്നായി അഭിനയിച്ചു, പ്രത്യേകിച്ചു സാംകുട്ടിയായി നമ്മുടെ 'K T Mirash'.

മമ്മൂട്ടി ഒരു മോശം കഥയാണ് തെരഞ്ഞെടുത്തത് എന്ന അഭിപ്രായം ശരിയല്ല. നല്ല കഥയാണ്, ആ കഥയുടെ ആത്മാവ് ചോരാതെ എടുത്തിട്ടുമുണ്ട്, സ്ലൊ ആണെങ്ങിലും ഒരു നല്ല സിനിമ തന്നെയാണ് 'പ്രൈസ് ദ ലോർഡ്'

Rating: 3/5
BO Verdict: Avg

Theater: Kannur Savitha
Status: 60% Saturday first show.

PS: ee chithram kandavar Susanna enna malayala chithram koodi kandal nannayirikkum. Ithinde oru 'Anti-thesis' anu Susanna.

സ്വപാനം നിരൂപണം - Swapaanam Malayalam Movie Review

ഡീഗൊ അമാന്റോ മറഡോണ. ലോകം കണ്ട എറ്റവും മികച്ച ഫുട്‌ബോൾ കളിച്ച കളിക്കാരൻ... മറഡോണയുടെ ജീവിതം നമുക്കെല്ലാം അറിയാവുന്നതാണ്. മയക്കുമരുണ്ണിന്റെ അടിമയായി തന്നെതന്നെ നരകിപ്പിച്ചവൻ.

എല്ലാ കലാകാരന്മാരും ഇങ്ങനെയാണോ? കലയുടെ പൂർണത ഭ്രാന്തിലാണോ?

On Story

ചെണ്ട വാദ്യക്കാരൻ ഉണ്ണി (Jayaram), കലയെ ഉപാസിക്കുന്ന മിക്കവരെയും പൊലെ, തന്റെ ചെണ്ടവാദ്യത്തെ പരമാവധി ഉയരങ്ങളിലെക്കെത്തിക്കാൻ ആഗ്രഹിക്കുന്നു, ചെണ്ടയുടെ സാധ്യതകളുടെ അറ്റം വരെ പോകാനും അതിലൂടെ സ്വയം പൂർണത നേടാനും ആഗ്രഹിക്കുന്നു. ജേഷ്ടനാൽ പരിശീലിപ്പിക്കപ്പെട്ട ചെണ്ടവാദ്യത്തിന്റെ ആദ്യനാളുകളിൽ 'ശുംഭൻ' എന്ന വിശേഷണമാണു ഉണ്ണിക്കു മിക്കപ്പോഴും കിട്ടുന്നത്. അത് ഉണ്ണിയുടെ ചെണ്ടയുടെ മേലുള്ള അഭിനിവേശം കൂട്ടുന്നു. നല്ല ചെണ്ടക്കാരനാവുക എന്നുള്ളത് അയാളിൽ ഒരു ഭയങ്കര അഭിലാഷമായി രൂപപ്പെടുന്നു. അയാൾ ആത്മാർഥമായി പരിശീലിക്കുന്നു. തന്നെ മറന്നുള്ള പരിശീലനം അയാളെ ചിലപ്പൊൾ ഭ്രാന്തിന്റെ അവസ്ഥകളിലേക്കെത്തിക്കുന്നു. പക്ഷേ അയാൾ ചെണ്ടയിൽ പുതിയ ഭാവങ്ങൾ കൊണ്ടു വരുന്നതിൽ വിജയിക്കുന്നു, ഒരു ചെണ്ട വിദ്വാനാകുന്നു. ഉണ്ണി ഇങ്ങനെ ചെണ്ടയുടെ ഭ്രാന്ത ലഹരിയിൽ ജീവിച്ചു പോകുന്ന കാലയളവിലാണു ഒരു പെണ്ണിനെ, നളിനിയെ (kaadambari) കാണാൻ ഇടയാവുന്നത്. നളിനി മോഹിനിയാട്ടത്തിന്റെ ലഹരി ബാധിച്ചു മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാതെ വട്ടിന്റെ വക്കത്തു നിൽക്കുന്ന ഒരു പെണ്ണാണ്. അവർ സുഹൃത്തുക്കളാവുന്നു. രണ്ട് പേരും കലയുടെ ലഹരി നുകർന്നവർ, സമാന മനസ്‌ക്കർ, ഒരാൽ മറ്റെയാളിൽ അവനവനെ തന്നെ കാണുന്നു, ഇഴ പിരിക്കാനവാത്ത വിധത്തിലുള്ള ഒരു ആത്മബന്ധം അവർക്കിടയിൽ ഉണ്ടാവുന്നു. അവരുടെ കല ഈ ഒന്നിക്കലിൽ പൂത്തുലയുന്നു, ഉണ്ണി പുതിയ അനുഭൂതികൾ ചെണ്ടയിൽ സൃിഷ്ടിക്കുന്നു. മോഹിനിയാട്ടത്തിൽ നളിനിയും. ഉണ്ണിയുടെ വാദ്യം ആൾക്കാർ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. ക്ഷേത്ര സദസ്സുകളിൽ അംഗീകാരങ്ങൾ ഉണ്ണിയെ തേടിയെത്തുന്നു.

അവരുടെ ബന്ധം ശാരീരിക തലത്തിലേക്ക് തിരിയുമ്പോൾ അവളുടെ ഏട്ടൻ നാരായണൻ നമ്പൂതിരി (Siddique) അതു കാണുന്നു. ഏട്ടൻ ഉണ്ണിയെ ആട്ടിയോടിക്കുന്നു. നളിനിയെ വേറെ ഒരുത്തനു വിവാഹം കഴിച്ചു കൊടുക്കുന്നു. പക്ഷേ വിവാഹം കഴിച്ചവൻ ഒരു നപുംസകമാണെന്നു ആദ്യരാത്രിയിൽ മനസ്സിലാകുന്നു.

പിന്നെ അധിക സിനിമകളിലും, പ്രത്യേകിച്ചു കമലദളത്തിലൊക്കെ കണ്ടതു പോലെ, അവളുമൊത്തുള്ള സായൂജ്യ നിമിഷങ്ങൾ അയവിറക്കി ഉണ്ണി ജീവിക്കുന്നു. ഉണ്ണിയുമൊത്തുള്ള മനോഹരനിമിഷങ്ങൾ അയവിറക്കി അവളും... ഇങ്ങനെയൊക്കെയാണ് കഥ.

Opinion

കലയെയും കലാകാരനെയും കുറേക്കൂടെ ആഴത്തിൽ അവതരിപ്പിച്ചിട്ടുണ്ട്, മറഡോണയുടെ കാര്യം പറഞ്ഞതു പോലെ തന്റെ മേഖലയിൽ അസാമാന്യ നിലകൾ എത്തി പിടിക്കാൻ വെമ്പുമ്പോൾ  മനസ്സു ഭ്രാന്തമായ അവസ്ഥയിൽ എത്തുന്നു, സ്ഥലകാലബോധം നഷ്ടപ്പെടുന്നു, ദൈനംദിന ജീവിതതിന്റെ താളം തെറ്റുന്നു. മറ്റുള്ളവരുടെ കണ്ണിൽ ഭ്രാന്തനാവുന്നു.

പിന്നെ മനുഷ്യന്റെ അംഗീകാരത്തിനും പൂർണതക്കും ജന്മസാഫല്യത്തിനും വേണ്ടിയുള്ള ആവേശം, ചിലപ്പോൾ മൂത്തു ഭ്രാന്തിന്റെ അവസ്ഥയിൽ എത്തുന്നു.

എന്റെ സംശയം ഇവർക്കു ഭ്രാന്താണെന്നു പുറമേ കാണുന്നവർക്കു തോന്നുന്നതാണോ? ഈ നിലയിൽ ജീവിക്കുന്നവർക്കു ഭ്രാന്താണൊ? അവരുടെ കലയൊടുള്ള ഉപാസന ഒരു ഘട്ടം കഴിയുമ്പോൾ മറ്റുള്ളവർക്കു മനസ്സിലാവാത്തതാണോ?

നാരായണൻ നമ്പൂതിരിയും അയാളുടെ അനുജത്തി നളിനിയും തമ്മിലുള്ള മനസ്സിന്റെ അന്തരം, വലിയ പഠിത്തമുണ്ടായിട്ടും അനുജത്തിക്കു ഏറ്റവും നല്ലതു വരണം എന്നു വിചാരിക്കുന്ന ആളായിട്ടും അനുജത്തിയുടെ കാര്യത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും തെറ്റിപ്പോവുന്ന നിലയിലുള്ള മാനസിക അന്തരം, നമ്മുടെ സമൂഹത്തിൽ സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. മനസ്സിന്റെ വിസ്മയങ്ങൾ...

ഇ ചിത്രത്തിന്റെ  highlight എന്നു പറയാവുന്നത് നമുക്കു കാട്ടിതരുന്ന മോഹിനിയാട്ടതിന്റെ ലാസ്യ ഭാവങ്ങളാണ്. മോഹിനിയാട്ടം എത്ര മാത്രം സൗന്തര്യമുള്ളതാണെന്നു ഈ സിനിമ നമുക്കു കാട്ടിത്തരുന്നു. ചെണ്ടക്കും പുതിയ അനുഭൂതികൽ നമ്മുടെ ഉള്ളിൽ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. കലാകാരന്റെ മനസ്സാണ് വാദ്യ ഉപകരണങ്ങളെക്കാൾ പ്രധാനം എന്നു നായകൻ പറയുന്നു. നല്ല ചെണ്ടക്കാരനു തന്റെ ചെണ്ടയിൽ ഇടക്കയുടേതിനെക്കാൾ മികച്ച അനുഭൂതികൾ സൃഷ്ടിക്കാൻ ആവും എന്നു ഈ സിനിമ പറയുന്നു, അസുരവാദ്യമായ ചെണ്ടക്കു സ്ഥാനം പുറത്താണെങ്കിലും.

പക്ഷേ ഒരു സീനിൽ ചെണ്ടയുടെയും ഇടക്കയുടെയും ശബ്ദം ഒന്നിച്ചു കേൾപ്പിക്കുന്നുണ്ട്, അതു കേട്ടാൽ നമുക്കു ചെണ്ട പുറത്തു തന്നെയാണ് നിൽക്കേണ്ടത് എന്നു തോന്നും, കാരണം ഇടക്കയുടെ ശബ്ദം ചെണ്ടയുടെതിനെക്കാൾ അതിമനോഹരം തന്നെ.

ഈ സിനിമക്കു കുറേ ഘടകങ്ങൾ ഉള്ളതായി തോന്നി, വത്യസ്തമായ സംഗീത ഉപകരണങ്ങൾ ഒരു കച്ചേരി സൃഷ്ടിക്കുന്നതു പോലെ ഇതിലെ ഓരോ ഘടകവും സിനിമക്കു പൂർണത നൽകാൻ ശ്രമിക്കുന്നു. ഒരു ഘടകം ചിലർക്കു ആത്മ ഉപാസനയും ചിലർക്കു വയറ്റുപിഴപ്പുമായ കലയുടെതാണ്, ഒരു ഘടകം അതിജീവനവും ബന്ധങ്ങളുമൊക്കെയുള്ള ജീവിതതിന്റെ, ഒരു ഘടകം സ്ര്തീ പുരുഷ ബന്ധത്തിന്റെ, ഒരു ഘടകം ഭ്രാന്തിന്റെ... ഒരൊ ഘടകത്തിനും അതിന്റേതായ നിലയിൽ പൂർണത ഉണ്ട്. പക്ഷേ ഈ ഘടകങ്ങൾ എല്ലാം നല്ല രീതിയിൽ ഇഴുകിച്ചേർന്നോ എന്നു സംശയമാണ്. എല്ലാം കൂടി ഒന്നിക്കുമ്പോൾ ഒരു പൂർണത വരാത്തതു പോലെ..

ഇതിൽ നന്നായി അഭിനയിച്ചിരിക്കുന്നതു സിദ്ദീക്കും വിനീതും (old Vineeth) ആണ്. നപുംസകത്തിന്റെ വേഷം വിനീത് അതി മനോഹരമാക്കി. കഥാപാത്രത്തിനു മികച്ച രീതിയിൽ പൂർണത നൽകാൻ വിനീതിനു കഴിഞ്ഞു. സിദ്ദീക്കും സുന്ദരമായ അഭിനയം കഴ്ചവച്ചു. ഈ അഭിനയത്തിനു ഒരു സഹനടനുള്ള അവാർഡ് സിദ്ദിക്കുിനു ചിലപ്പൊ കിട്ടിയേക്കും. ജയറാം ചെണ്ടമേളത്തിന്റെ സീനുകളിൽ വളരെ മികച്ചു നിന്നു, ചെണ്ടക്കാരനായതു കൊണ്ടാവാം. മറ്റുള്ള അവസരങ്ങളിൽ അത്ര മികച്ചതായി തൊന്നിയില്ല, പ്രത്യേകിച്ചു നളിനിയുമായുള്ള റൊമാന്റിക്ക് സീനുകളിൽ.എന്നിരുന്നാലും സിനിമക്കു മുതൽകൂട്ടാവുന്ന പ്രകടനം തന്നെയാണു ജയറാം കാഴ്ചവച്ചത്.

ശുദ്ധമായ ഒരു കലാസ്രിഷ്ടി എന്നു ഈ സിനിമയെ പറ്റി പറയാം. ഇതിൽ ഉൾപ്പെട്ട കലകളെ (മോഹിനിയാട്ടം, ചെണ്ട) വളരേ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തനിമയുള്ള ദക്ഷിണേന്ത്യയിലെ ആദി കലകളെ അടിസഥാനപ്പെടുത്തി ഒരു സിനിമ എടുക്കുക എന്ന ഗംഭീര ഉദ്യമം സാക്ഷാത്കരിച്ചിരിക്കുകയാണു ഷാജി എൻ കരുൺ. ഇതു വളരെ പ്രശംസനീയമായ കാര്യമാണ്. ഷാജി എൻ കരുൻ പോലുള്ള സിനിമക്കാർ മലയാളതിന്റെ ആവശ്യമാണ്.

Rating: 3.75 (As a art movie, but may get a lower rating if I rate its entertainment value)
BO Verdict: May not make money, because it does not connect to masses who come to theatre for masala entertainment.

ഹൈവേ - അനതിസാധാരണമായ ഒരു ദ്രിശ്യകലാസ്രിഷ്ടി. - Highway Hindi Movie Review


ഒരു വത്യസ്തമായ അനുഭവമായിരുന്നു ഹൈവേ. പ്രതീക്ഷിച്ചതിൽ നിന്നും വത്യസ്തമായ ഒരു ഫിലിം. ഇതു തീർച്ചയായും ആർട്ട് ഫിലിം ഗണത്തിൽ പെടുത്തേണ്ട സിനിമയാണ്. കുറേ അവാർഡുകൾ തീർച്ചയായും അർഹിക്കുന്നുണ്ട്.

റൻഡീപ് ഹൂഡയും ആലിയ ഭട്ടും തകർത്തഭിനയിച്ചു.  ഇവർക്ക് ഇതിനു നാഷണൽ അവാർഡ് കിട്ടിയാൽ അത്ഭുതപ്പെടാനില്ല.

On Story

ഒരു VVIP യുടെ മകളായ വീര (Alia Bhatt) ഒരു സമ്പന്ന ഗൃഹത്തിലെ സമ്പന്നന്റെ മകളാണ്,  എന്നു പറഞ്ഞാൽ മകളുടെ റോൾ നന്നായി അഭിനയിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയാണ്.   അവളുടെ കല്യാണത്തിന്റെ തിരക്കു കാണിച്ചു കൊണ്ടാണു സിനിമ തുടങ്ങുന്നത്.  ഡ്രസ്സ് എടുക്കലും ആഭരണങ്ങൾ എടുക്കലും അഭിപ്രായങ്ങളും ആളുകളെ കാണലും ഒക്കെയായി മൊത്തം തിരക്ക്,  ഈ പരിപാടിയിൽ ഒരു വിധം തളർന്ന വീരക്കു കല്യാണതിന്റെ തെലേന്നു രാത്രി ഒന്നു ശ്വസിക്കണം എന്നു തോന്നുന്നു.  കുറച്ചു ശുദ്ധവായു ശ്വസിക്കാൻ വേണ്ടി വീര തന്റെ ഭാവിവരനുമൊത്തു വെളിയിൽ പോവുന്നു.  പക്ഷെ അവരെ വെളിയിൽ വച്ചു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോകുന്നു.

മഹാവീർ (Randeep Hooda) ഈ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ്. തട്ടിക്കൊണ്ടു വരപ്പെട്ട വീര ഒരു രാഷ്ട്രീയ VVIP ത്രിപാഠിയുടെ മകളാണെന്നറിഞ്ഞു സംഘത്തലവൻ അവളെ വിടാൻ പറയുന്നു. പക്ഷെ പണക്കാരോടും VVIP കളോടും കടുത്ത വിദ്ദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന മഹാവീർ അതിനു സമ്മതിക്കുന്നില്ല. മഹാവീർ വീരയെ പല കേന്ദ്രങ്ങളിലാക്കി ഒളിച്ചു താമസിപ്പിക്കുന്നു. ഈ ഒളിച്ചു താമസിക്കലുകൽക്കിടയിലുള്ള യാത്ര, തുറന്ന ഹൈവേയിലൂടെയുള്ള ലോറിയാത്ര വീരയുടെ കൂട്ടിലടക്കപ്പെട്ട മനസ്സിനെ തുറന്നു വിടുന്നു. അവൾ പുറം ലോകം കാണുന്നു, മറ്റുള്ളവരോട് ഇടപഴകുന്നു, ശുദ്ധവായു ശ്വസിക്കുന്നു. അവൾക്കു പിന്നെ തെട്ടികൊണ്ടു വന്നവരുടെ കൂടെ നിന്നാൽ മതി. തിരിച്ചു വീട്ടിലോട്ടു പൊവേണ്ട. വീരയുടെ ഈയൊരു മാനസികാവസ്ഥ മഹാവീറിന്റെ ലോകത്തോടുള്ള കാഴ്ചപ്പാട് മാറ്റുന്നു. ഇങ്ങനെയുള്ള മഹാവീറിന്റെ പുതിയ തിരിച്ചറിവുകൾ അവനെ അവന്റെ മനസ്സിനകത്തു പൂർവ്വ അനുഭവങ്ങൾ നിർമിച്ചിട്ടുള്ള വേലികൾക്കപ്പുറത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. ഈ നിമിഷങ്ങൾക്കിടയിൽ ജീവിതം എന്താണെന്നു അവർ അറിയുന്നു, ബന്ധത്തിന്റെ, ജീവിതതിന്റെ സൗന്ദര്യം അവർ അനുഭവിക്കുന്നു. 

Opinion

നല്ല സിനിമക്കു വലിയ കഥയൊന്നും വേണ്ട എന്നു മനസ്സിലാക്കണമെങ്ങിൽ ഹൈവേ കണ്ടാൽ മതി. സുന്ദരമായ ഷോട്ടുകൾ, നിഷ്‌കളങ്കമായ ഡയലോഗുകൾ, മനുഷ്യന്റെ മൗലികമായ അവസ്ഥകളുടെ അവതരണം, മനുഷ്യ ജീവിതത്തിന്റെ ഉദാത്തമായ അവസ്ഥകൾ, പ്രക്രിതിയുമായുള്ള മനുഷ്യന്റെ ബന്ധം, ശുദ്ധമായ ബന്ധങ്ങളോടുള്ള മനുഷ്യന്റെ അഭിനിവേശം, സർവോപരി പ്രേമം... ഇതൊക്കെ സുന്ദരമായി കാണിച്ചിരിക്കുന്നു ഹൈവേ.

ഒരു VVIP യുടെ സമൂഹത്തിലെ നില നിലനിർത്താനും നന്നാക്കാനുമുള്ള മത്സരങ്ങൾ, അതിനിടയിൽ ഉണ്ടാവുന്ന അസൂയകൾ, നേരിടേണ്ടി വരുന്ന കാപട്യങ്ങൾ, പക, പ്രതികാരം, പേടി.. എന്നിങ്ങനെ എല്ലാ സംഗതികളും സഹിച്ചു സമ്പന്നനാവുന്നതിന്റെ, നേട്ടങ്ങളുടെ ത്രിൽ അനുഭവിക്കാതെ സമ്പന്ന ഗൃഹത്തിൽ കഴിയുന്ന ആളുകലുടെ കഥ കൂടിയാണ് ഇത്. പുറമേ നിന്നു നൊക്കുമ്പോൾ അവർക്കു എല്ലാം ഉണ്ട്, പക്ഷെ പരീക്ഷണങ്ങളുടെ Reverse games പുറമേ നിന്നു നോക്കുന്നവർ കാണുന്നില്ല. ശ്രീകുമാരൻ തമ്പി പാടിയ പോലെ,

'പുറമേ കാണുമ്പോൾ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ കാരാഗൃഹം...'

മറുവശത്തു മഹാവീർ അനുഭവിക്കുന്നതു അടിച്ചമർത്തപ്പെട്ടവന്റെ, ഒതുക്കപ്പെട്ടവന്റെ, ശബ്ദമില്ലാത്ത ദരിദ്രന്റെ വേദനയാണ്. ഈ രണ്ട് അവസ്ഥകളും സ്തുത്യർഹമായ നിലയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനു രന്ദീപ് ഹൂഡക്കു നാഷണൽ അവാർഡ് ഉറപ്പാണ്. പച്ച മനുഷ്യനെ വളരേ ഭംഗിയായി അവതരിപ്പിക്കാൻ റൻഡീപ് ഹൂഡക്കു കഴിഞ്ഞിട്ടുണ്ട്. ആലിയയും വളരെ മികച്ച പ്രകടനം നടത്തി.

എല്ല ഡിപ്പാർട്ടുമെന്റ്‌സും നന്നായി. മ്യൂസിക്കും സൗണ്ടും എടുത്തു പറയേണ്ട രീതിയിൽ സിനിമക്കു പിന്തുണ നൽകി.  

ചുരുക്കിപ്പറഞ്ഞാൽ രണ്ട് മണിക്കൂർ ദ്രിശ്യവിസ്മയാനുഭവം ആണ് ഹൈവേ.

Rating: 3.75/5
BO Verdict: Maybe a hit, but it doesn't matter

Theater: Ernakulam little shenoys
Status: 30% Second show yesterday.

ഹാപ്പി ജേര്‍ണി റിവ്യൂ - Happy Journey Malayalam Movie Review

ഒരു നല്ല പായസം വെക്കാൻ കലം അടുപ്പത്തു വച്ചതാണ്. പക്ഷേ പല്ലി വീണു പായസം മോശമായി പോയി, അല്ലെങ്ങിൽ ഉപ്പിനു പകരം പഞ്ചസാര ഇട്ടതു കൊണ്ട് കറി മോശമായിപ്പോയി എന്നൊക്കെ പറയാറില്ലേ, അങ്ങെനെ ഒരു സംഭവം ആണു ഹാപ്പി ജേർണി എന്നു വിചാരിച്ചാൽ തെറ്റി. അങ്ങനെ ഒരു സംഭവമല്ല ഹാപ്പി ജേർണി.

ഒരു സാമ്പാർ വെക്കാൻ പച്ചക്കറികളും മറ്റും അരിഞ്ഞിട്ടു സാമ്പാർ തയ്യാറാവുമ്പോൾ പാചകക്കാരനു പെട്ടെന്നു നട്ടപ്രാന്ത് വന്ന് കല്ലും മണ്ണും വാരിയിട്ടു വാങ്ങി വച്ചു ചൂടാവാത്ത സാമ്പാർ ഊണിനു വിളമ്പിയാൽ എങ്ങനെയിരിക്കും? അതാണു ഹാപ്പി ജേർണി.

On Story

ക്രിക്കറ്റ് കളിക്കാൻ മിടുക്കനായ ആരോണിന്റെ (ജയസൂര്യ) ബാല്യകാലം കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പയ്യനെ അമ്മ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഒരു അപകടത്തിൽ ആരൊണിനു കാഴ്ച നഷ്ടമാവുന്നു. പിന്നെ ആരോൺ കണ്ണില്ലാത്തവരുടെ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അമ്മ മരിക്കുന്നു. പിന്നെ ആരോൺ ഹോട്ടൽ തൊഴിലാളിയാവുന്നു. ആരോൺ പിന്നെയും അന്ധരുടെ ഇന്ത്യൻ ടീമിൽ ചേരാൻ പോവുന്നു. അപ്പോൾ ഒരു ഡോക്ടർ വന്നു ആരോണിനു മറ്റൊരാളുടെ കണ്ണ് നൽകാം എന്നു പറയുന്നു. പക്ഷേ കണ്ണ് മാറ്റിവെക്കുന്ന ഓപ്പറേഷന്റെ സമയത്ത്  ടൂർണമെന്റ് കളി മിസ്സ് ആവും. ആരോൺ കണ്ണ് ലഭിക്കുന്നതിനുള്ള ചാൻസ് കളഞ്ഞിട്ടു അന്ധരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ തീരുമാനിക്കുന്നു... ഇങ്ങനെയൊക്കെയാണ് കഥ.

Opinion

അന്ധരുടെ ക്രിക്കറ്റ് കളി അല്ലെങ്ങിൽ അവരുടെ സ്വപ്നങ്ങൾ കാണിക്കുക എന്ന ആശയം നല്ലതായിരുന്നു. പക്ഷേ സ്‌ക്രിപ്റ്റ് നശിപ്പിച്ചു.

പടം വളരെ അരോചകമായി തോന്നി. ലോജിക്കിനു ഒരു ചാൻസും ഇല്ലാത്ത ഒരു തിരക്കഥയായിരുന്നു. നല്ല BGMഉം ക്യാമറയുമൊക്കെ വച്ചു അതിനെ എങ്ങനെയെങ്ങിലും നന്നാക്കാൻ ശ്രമിച്ചെങ്ങിലും പരിതാപകരമാം വിധത്തിൽ പണി പാളി.

ഗുരുതരമായ എന്തോ മാനസിക വിഭ്രാന്തി സംവിധായകനും ജയസൂര്യക്കും ബാധിച്ചു എന്നാണു തോന്നിയത്. അല്ലെങ്ങിൽ ഇത്ര മോശം സ്‌ക്രിപ്റ്റ് ഒരു സംവിധായകൻ സിനിമയാക്കുമോ? ജയസൂര്യ അതിൽ കേറി അഭിനയിക്കുമോ? അത്ഭുതം തോന്നുന്നു.

Rating: 1.5/5
Verdict: Disaster 

Theater - Kannur Samudra
Status: Around 40% First show

ഓം ശാന്തി ഓശാനക്കൊരു ഓശാന. Om shanti Oshana review.


I usually write reviews in two part, one about story and other about my opinion. As this movie released a week back and already got lots of reviews mentioning story, I am skipping story part.

Opinion

Om Shanti Oshana! what a fantastic name to be put to a movie! just to my wonder, this movie is just as beautiful as this awesome name.

Om Shanti Oshana is a really  comic, fun filled, enjoyable watch. IMO, this movie should be shown to criminals (political or whatever) two-three times a day to let them forget their desperate tendencies. A fantastically delivered light-hearted comedy movie which make hard faces smile, hardcore hearts softcore!

Story. screenplay, direction, performances... all is in superb quality. Screenplay is really hilarious. Entire theater along with me laughed a lot.

Ranji Panickar performed beautifully. Laljose doesn't come at par with Ranji but he too made his part beautiful. Unlike 1983, Nivin Pauly was a fun watch in this one. He's certainly having a boy-next-door appeal and charm, will certainly help him to get lots of roles. In fact I haven't seen any of his movies except Malarvadi and 1983. I wish him good luck.

Nazriya, she made this movie! No-one else would've perfected this role as she did. Cant say its Nazriya's acting talent. its her grace, just grace! Cant analyse it. Can one analyse the grace of a rose flower just bloomed? She made me remember the long forgotten lines of our great poet Kumaranasan, which reads...

വൈരാഗ്യമേറിയൊരു വൈദികനാട്ടെ
ഏറ്റ വൈരിക്കു മുമ്പിലുഴറിയോടിയ ഭീരുവാട്ടെ
നെരേ വിടർന്നു വിലസീടിന നിന്നെ നോക്കി
ആരാകിലെന്ത്, ...... മിഴിയുള്ളവർ നിന്നിരിക്കാം.


Rating: 3.75
Verdict: Blockbuster

Theater: Kannur Saritha today matinee
Status: 60%